കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും മകന്റെയും റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: കണ്ടല സഹകരണ ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഇഡിയുടെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ പ്രതികളായ എന്‍ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും റിമാന്‍ഡ് കാലാവധി നീട്ടി. ഭാസുരാംഗനും അഖില്‍ജിത്തിനും തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ക്രമരഹിതമായി വായ്പകള്‍ നല്‍കി. നിക്ഷേപങ്ങള്‍ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

ആദ്യം 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയിരുന്നതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും റിമാന്‍ഡ് കാലാവധി അടുത്തമാസം ഒന്നാം തീയതി വരെയാണ് നീട്ടിയത്. ഇരുവരെയും ഓണ്‍ലൈന്‍ മുഖേനയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

More Stories from this section

family-dental
witywide