ഗാസയിലെ ഇസ്രായേലിന്റെ പല നടപടികളും തിരിച്ചടിക്കാം; മുന്നറിയിപ്പുമായി ബരാക് ഒബാമ

വാഷിങ്ടൺ: ഹമാസിനെതിരായ യുദ്ധത്തിൽ, ഗാസയിലെ ജനങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും തടയുന്നതു പോലുള്ള ഇസ്രയേലിന്റെ നടപടികൾ തിരിച്ചടിച്ചേക്കാമെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇത്തരം നടപടികൾ ഇസ്രയേലിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ കുറയ്ക്കാൻ കാരണമായേക്കാം എന്നും ഒബാമ മുന്നറിയിപ്പ് നൽകി.

​”ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വെെദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനു ഇപ്പോൾ ലഭിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഇല്ലാതെയാകും.” വിഷയം ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.

ഹമാസിന്റെ ആക്രണത്തെ അപലപിച്ച ഒബാമ, പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും പിന്തുണച്ചു. അതേസമയം, 2001 സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് പാലിച്ചിരുന്ന ഉയർന്ന മൂല്യങ്ങൾ നഷ്ടപ്പെട്ടുവെന്നും ഒബാമ അഭിപ്രായപ്പെട്ടു.

എട്ട് വർഷത്തോളം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചതിനു ശേഷമാണോ ഒബാമയു പ്രസ്താവന എന്ന് വ്യക്തമല്ല.

പ്രസിഡൻറായിരിക്കെ, ഗാസയിലെ പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായുള്ള സംഘർഷത്തിന്റെ തുടക്കത്തിൽ ഒബാമ പലപ്പോഴും ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണച്ചിരുന്നു. എന്നാൽ നടത്തിവന്ന വ്യോമാക്രമണങ്ങളിൽ പലസ്തീനികൾ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide