ബയോളജി ഐച്ഛിക വിഷയമായി പഠിക്കാത്തവർക്കും നീറ്റ് പരീക്ഷ എഴുതാം

പ്ലസ്ടുവില്‍ ബയോളജി ഐച്ഛിക വിഷയമായി പഠിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഇനി നീറ്റ്-യുജി പരീക്ഷ എഴുതാം. ഫിസിക്‌സും കെമിസ്ട്രിയും കണക്കും മാത്രം പഠിച്ചവര്‍ക്ക്, ബയോളജിയും ബയോ ടെക്‌നോളജിയും അധിക വിഷയമായി പഠിച്ചാല്‍ നീറ്റ് പരീക്ഷ എഴുതാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം മെയില്‍ നടക്കുന്ന നീറ്റ്-യുജിസി പരീക്ഷ മുതല്‍ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വരും.

1997-ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങളില്‍ രണ്ടു വര്‍ഷം റഗുലറായി 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരുന്നു നീറ്റ്-യുജി എഴുതാന്‍ അര്‍ഹത. പുതിയ മാനദണ്ഡം നിലവില്‍ വരുന്നതോടെ, 12-ാം ക്ലാസിനു ശേഷം ബയോളജി/ബയോടെക്‌നോളജി അധികമായി പഠിച്ചവര്‍ക്കും ഇനി മുതല്‍ നീറ്റ് പരീക്ഷ എഴുതാനാകും.

മുന്‍പ് പരീക്ഷയെഴുതിയിട്ടും ഇതേ കാരണത്താല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്കും ഇനി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ വിഷയത്തില്‍ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ എന്‍എംസി പിന്‍വലിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നും എന്‍എംസി വ്യക്തമാക്കി.അതിനിടെ നീറ്റ് യുജി പരീക്ഷയുടെ സിലബസിലും മാറ്റങ്ങൾ വന്നു. കെമിസ്ട്രിയുടെ 9 പാടങ്ങളും ബയോളജിയിലെ 4 പാഠങ്ങളും സിലബസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Students passing 10+2 without Biology eligible for NEET UG: NMC

More Stories from this section

family-dental
witywide