‘ആറ് മാസത്തിന് ശേഷം തിരിച്ചു വരും’; അധ്യാപകനെ വെടിവെക്കാൻ കുട്ടികൾക്ക് പ്രേരണയായത് ‘ഗ്യാങ്സറ്റർ’ വീഡിയോകൾ

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ രണ്ടു വിദ്യർഥികൾ അധ്യാപകനെ വെടിവെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കോച്ചിംങ് സെന്‍ററിലെ തർക്കത്തിന്‍റെ പേരിലാണ് കുട്ടികള്‍ അധ്യാപകനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം പതിനേഴും പത്തൊൻപതും വയസ്സുള്ള രണ്ട് കുട്ടികള്‍ അറസ്റ്റിലായിരുന്നു. ഗ്യാങ്‌സ്റ്റർ സിനിമകൾ കണ്ട ആവേശത്തിൽ സ്വയം ഗ്യാങ്‌സ്റ്റർ ആണെന്ന് വിശേഷിപ്പിച്ചാണ് പതിനേഴും പതിനാറും വയസ്സുള്ള കുട്ടികൾ സ്വന്തം അധ്യാപകനെ വെടിവെച്ചത്.

സംഭവത്തിന് ശേഷം ഇരുവരും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 40 ബുള്ളറ്റുകളിൽ 39 എണ്ണം ഇനിയും ബാക്കിയുണ്ടെന്നും അധ്യാപകനു നേരെ നിറയൊഴിക്കുമെന്നും ഇവർ പറഞ്ഞത്.

കൗമാരക്കാരിലൊരാൾ ഹിന്ദിയിൽ പറയുന്നത് കേൾക്കാം: “ആറു മാസത്തിന് ശേഷം ഞാൻ തിരിച്ചെത്തും. എനിക്ക് അവനെ 40 തവണ വെടിവയ്ക്കണം, 39 ബുള്ളറ്റുകൾ ശേഷിക്കുന്നു.” സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇവർ തങ്ങളെ ഗ്യാങ്സറ്റർ എന്നും വിശേഷിപ്പിക്കുന്നു.

അധ്യാപികന്റെ പരാതിയെത്തുടർന്ന് കൗമാരക്കാരായ ഉത്തം, 19, 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ഒരു കുട്ടി എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ചയാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.

അധ്യാപികയെ വെടിവയ്ക്കാൻ ഉപയോഗിച്ചതുൾപ്പെടെ രണ്ട് നാടൻ തോക്കുകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി ഡിസിപി (ആഗ്ര വെസ്റ്റ്) സോനം കുമാർ പറഞ്ഞു. ആംസ് ആക്റ്റ് 3/25 വകുപ്പ് പ്രകാരമും കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

“കോച്ചിംഗ് സെന്ററിലെ ഒരു പെൺകുട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അധ്യാപകൻ തന്റെ വീട്ടുകാരെ അറിയിച്ചതിൽ വിദ്യാർത്ഥികളിലൊരാൾ അസ്വസ്ഥനായിരുന്നു… രണ്ട് പ്രതികളിൽ 17കാരനാണ് ടീച്ചർക്ക് നേരെ വെടിയുതിർത്തത്.”

ഹൈസ്‌കൂൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രണ്ടു വിദ്യാർഥികളും കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഏകദേശം രണ്ട് വർഷം മുമ്പാണ് ഇവർ കോച്ചിംഗ് സെന്ററിൽ ചേർന്നത്. സംഭവത്തിൽ തങ്ങൾ ഖേദിക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും കോടതിയിലേക്ക് കൊണ്ടു പോകും വഴി ഇരുവരും പറഞ്ഞു.

More Stories from this section

family-dental
witywide