‘മുട്ടാന്‍ നിക്കണ്ട, ആണവ ആയുധം ഉപയോഗിച്ചാകും മറുപടി’

സിയോള്‍: ആണവായുധം ഉപയോഗിച്ച് പ്രകോപനം സൃഷ്ടിച്ചാല്‍ ആണവാക്രമണം നടത്താന്‍ പ്യോങ്യാങ് മടിക്കില്ലെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ദക്ഷിണ കൊറിയയുമടക്കമുള്ള ലോകരാജ്യങ്ങള്‍ക്കാണ് ഉത്തര കൊറിയയുടെ ഭീഷണി. കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ ദക്ഷിണ കൊറിയയും അമേരിക്കയും തമ്മില്‍ , ഉത്തര കൊറിയയുമായി സംഘര്‍ഷമുണ്ടായാല്‍ നടത്തേണ്ട ആണവ പ്രതിരോധം സംബന്ധിച്ച ചര്‍ച്ചയെ തുടര്‍ന്നാണ് കിമ്മിന്റെ അഭിപ്രായപ്രകടനം.

തങ്ങളുടെ ഏതെങ്കിലും ഒരു ശത്രു ആണവായുധം ഉപയോഗിച്ച് തങ്ങളെ പ്രകോപിപ്പിച്ചാല്‍ ആണവ ആക്രമണം നടത്താന്‍ പ്യോങ്യാങ് മടിക്കില്ലെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രസ്താവിച്ചു.

വ്യാഴാഴ്ച സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണമായി ബന്ധപ്പെട്ട് ഉത്തര കൊറിയന്‍ മിസൈല്‍ ബ്യൂറോയുടെ കീഴിലുള്ള സൈനികരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കിം ജോങ് ഉന്‍ ഇക്കാര്യം പറഞ്ഞതെന്ന് കെസിഎന്‍എ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

നിലവില്‍ രാജ്യം മുന്നേറുന്നത് നിശ്ചയദാര്‍ഢ്യത്തോടെയുള്ള സൈനിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. ആക്രമണാത്മക പ്രതിരോധ പ്രവര്‍ത്തനങ്ങളും ആണവ തന്ത്രങ്ങളും ഡിപിആര്‍കെയുടെ സിദ്ധാന്തങ്ങളും രാജ്യത്തെ മുന്നോട്ടു നയിക്കുന്നു. ശത്രുക്കള്‍ ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിക്കുമ്പോള്‍ തിരിച്ച് ആക്രമിക്കുകയാണ് ശരിയായ രീതിയെന്ന് സൈനികരെ അഭിസംബോധന ചെയ്യവേ കിം ജോങ് ഉന്‍ പറഞ്ഞതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ഭീഷണി വര്‍ദ്ധിച്ചുവരികയാണെന്നും അമേരിക്കന്‍ ശത്രുതക്കെതിരെ തങ്ങളുടെ ആണവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ ഐസിബിഎം പരീക്ഷിച്ചതായി ഉത്തര കൊറിയ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയ്ക്കു നേരേ അമേരിക്കയില്‍ നിന്നും അവരുടെ സഖ്യകക്ഷികളില്‍ നിന്നും ഉയര്‍ന്ന ഭീഷണികളെയും ഉത്തരകൊറിയ അപലപിച്ചു.

More Stories from this section

family-dental
witywide