‘ഞങ്ങള്‍ നിര്‍ത്തുന്നില്ല, യുദ്ധം അവസാനം വരെ തുടരും’ അതേ പ്രതിജ്ഞ ആവര്‍ത്തിച്ച് നെതന്യാഹു

ജറുസലേം: ഹമാസ് പ്രവര്‍ത്തകര്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞയെടുത്തു. എന്നാല്‍ ഇസ്രായേല്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പാലിക്കുന്ന ഗാസയിലെ പലസ്തീന്‍ പൗരന്മാര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുനല്‍കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക ടീം നേതാവ് വ്യക്തമാക്കി.

തിങ്കളാഴ്ച വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈനികരെ സന്ദര്‍ശിച്ച നെതന്യാഹു, തന്റെ ലിക്കുഡ് പാര്‍ട്ടിയില്‍ നിന്നുള്ള നിയമനിര്‍മ്മാതാക്കളോട് യുദ്ധം അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞു. തന്റെ സര്‍ക്കാര്‍ പോരാട്ടത്തിന് വിരാമമിട്ടേക്കുമെന്ന് മാധ്യമങ്ങളുടെ ഊഹാപോഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

കൂടാതെ, സൈനിക സമ്മര്‍ദം ചെലുത്താതെ ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഇസ്രായേല്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ നിര്‍ത്തുന്നില്ല. യുദ്ധം അവസാനം വരെ തുടരും, ഞങ്ങള്‍ അത് പൂര്‍ത്തിയാക്കും വരെ, അതില്‍ കുറവില്ല,’ വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളെ വെല്ലുവിളിച്ച നെതന്യാഹു ഗാസ സന്ദര്‍ശനത്തിനിടെ പറഞ്ഞു.

ഒക്ടോബര്‍ 7-ന് അതിര്‍ത്തി കടന്നുള്ള മാരകമായ ആക്രമണത്തിന് ഹമാസിനെതിരെ പ്രതികാരം ചെയ്തുകൊണ്ട്, ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ തീവ്രതയുള്ള ഘട്ടത്തിലേക്ക് മാറ്റാനും സിവിലിയന്‍ മരണങ്ങള്‍ കുറയ്ക്കാനും ഇസ്രായേലിന് അതിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ട്.

സുരക്ഷിതമായ പ്രദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ടും ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള മാനുഷിക വഴികള്‍ തടസം നീക്കിക്കൊണ്ടും ജന ദ്രോഹങ്ങള്‍ കുറയ്ക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്.

സൈന്യത്തിന്റെ പ്രതികരണം ആവശ്യപ്പെട്ടപ്പോള്‍, യുദ്ധമേഖലകളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സൈന്യം ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ ശ്രമം തടയാന്‍ ഹമാസ് ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്നും ഇസ്രയേല്‍ സൈന്യ വക്താവ് പറഞ്ഞു. പലസ്തീന്‍ ഹമാസ് ഗ്രൂപ്പ് ജനങ്ങളെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. എന്നാല്‍ ഈ ആരോപണം ഹമാസ് നിഷേധിക്കുന്നു.

More Stories from this section

family-dental
witywide