
ന്യൂഡൽഹി; ചോദ്യത്തിന് കോഴ വിവാദത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മുന്നില്‍ ഹാജരാകാന്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര കൂടുതല്‍ സമയം തേടി. ഒക്ടോബര്‍ 31 ന് ഹാജരായി വിശദീകരണം നല്‍കണമെന്ന നിര്‍ദേശത്തിന് നല്‍കിയ മറുപടിയിൽ നവംബര്‍ 5 ന് ശേഷമുള്ള ഒരു ദിനം നിശ്ചയിക്കണമെന്നാണ് മഹുവയുടെ ആവശ്യം.
ബംഗാളിൽ ദുര്‍ഗാ പൂജാ ആഘോഷ ദിനങ്ങളായതിനാൽ നിരവധി പരിപാടികള്‍ മുന്‍ കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ നാല് വരെ ഡല്‍ഹിയില്‍ ഉണ്ടാകില്ലെന്നും മഹുവ വിദശീകരണത്തില്‍ പറയുന്നു.
അതേസമയം, ആരോപണങ്ങളില്‍ തൻ്റെ വിശദീകരണങ്ങള്‍ കേള്‍ക്കുന്നതിന് മുന്‍പ് പരാതിക്കാരനായ ബിജെപി എംപി നിഷികാന്ത് ദുബെയുടെ നിലപാട് തേടിയ കമ്മിറ്റി നടപടി സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും മഹുവ ചൂണ്ടിക്കാട്ടി. നിഷികാന്ത് ദുബെയും അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയും ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തനിക്ക് പാരിതോഷികം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി ഹിരാനന്ദാനിയുടെ വിശദീകരണം സമിതി തേടണമെന്നും മഹുവ കത്തില്‍ ആവശ്യപ്പെടുന്നു. ഹിരാനന്ദാനി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്. അദ്ദേഹം തനിക്ക് നല്‍കി എന്ന് ആരോപിക്കപ്പെടുന്ന സമ്മാനങ്ങളുടെയും ആനുകൂല്യങ്ങളെയും കുറച്ചുള്ള വിവരങ്ങള്‍ തേടി ക്രോസ് വിസ്താരം നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് അവസരം വേണം. ഇവ പരിശോധിക്കാതെയുള്ള ഏതൊരു അന്വേഷണവും അപൂര്‍ണവും അന്യായവുമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും മഹുവ പറഞ്ഞു
TMC MP Mahua Moitra likely to miss Ethics Committee summon on Oct 31