ജോലിക്ക് പോകുന്ന സമയത്ത് കുട്ടികളെ കൂട്ടിലടച്ചു; ഫ്‌ലോറിഡ സര്‍വകലാശാലയിലെ സയന്റിസ്റ്റ് ദമ്പതികള്‍ അറസ്റ്റില്‍

ഫ്ളോറിഡ: ജോലിക്ക് പോകുന്ന സമയത്ത് കുട്ടികളെ കൂട്ടിലടച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്ന സയന്റിസ്റ്റ് ദമ്പതികളായ ഡസ്റ്റിന്‍ ഹഫ് (35), യുറുയി സീ (31) എന്നിവരാണ് അറസ്റ്റിലായത്. രണ്ടും ആറും വയസ്സുള്ള കുട്ടികളെയാണ് ദമ്പതികള്‍ വീടിനുള്ളില്‍ പ്രത്യേകം പണി കഴിപ്പിച്ച കൂട്ടിലടച്ചത്.

ആറു വയസ്സുകാരന്‍ പറഞ്ഞ് വിവരമറിഞ്ഞ ക്ലാസ് ടീച്ചറാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കുട്ടി പറഞ്ഞത് ശരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. വൈകുന്നേരം സ്‌കൂളില്‍ നിന്ന് എത്തിയാലുടന്‍ തന്നെ കൂടിനകത്താക്കുമെന്നും അടുത്ത ദിവസം രാവിലെ സ്‌കൂളില്‍ പോകുന്ന സമയത്ത് മാത്രമാണ് തുറന്നു വിടുന്നതെന്നും കുട്ടി ടീച്ചറോട് പറഞ്ഞിരുന്നു. ദമ്പതികള്‍ ചില സമയത്ത് രാത്രിയിലും ജോലി ചെയ്യാറുണ്ടെന്നും ആ സമയത്തെല്ലാം കുട്ടിയെ പൂട്ടിയിടുകയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം മകന് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ഉണ്ടെന്നും അതിനാലാണ് അവനെ എപ്പോഴും പൂട്ടിയിടുന്നതെന്നും മറ്റ് പലയിടത്തും അവനെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആരും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമം, കുട്ടികളെ അവഗണിക്കല്‍ എന്നീ കുറ്റങ്ങളാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600,000 ഡോളറിന്റെ ജാമ്യത്തിന് പകരമായി ഹഫിനെയും സീയെയും അലചുവ കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

University of Florida Scientists Arrested for Allegedly Locking Their Children, Ages 2 and 6, in Cages: Cops

More Stories from this section

family-dental
witywide