‘മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കും; വി.മുരളീധരന്‍

ഡല്‍ഹി: ശബരിമല തീര്‍ഥാടനത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഎം പ്രയോഗവല്‍ക്കരിക്കുകയാണെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു. മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പെന്നും വി.മുരളീധരന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളെന്ന രീതിയിലാണ് വി. മുരളീധരന്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടത്.

  1. മണ്ഡലകാലത്ത് ദേവസ്വംമന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെ?
  2. ആചാരലംഘന’ത്തിന് ആയിരം പൊലീസ് അകമ്പടിയേകിയപ്പോള്‍ യഥാര്‍ഥ ഭക്തര്‍ക്ക് അഞ്ഞൂറ് പൊലീസായത് എങ്ങനെ ?
  3. തീര്‍ഥാടനകാലം കൈകാര്യം ചെയ്ത് ശീലമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയതെന്തിന് ?
  4. അന്നദാനവും കുടിവെള്ളവുമടക്കം ഏഴ് പതിറ്റാണ്ടായി ഭക്തരെ സേവിച്ചിരുന്ന അയ്യപ്പസേവാസംഘത്തെ മടക്കിക്കൊണ്ടു വരാത്തതെന്ത്?
  5. ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ സ്വദേശ് ദര്‍ശന്‍ (തീര്‍ഥാടന ടൂറിസം) ,പ്രസാദ് പദ്ധതികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നൂറു കോടിയോളം രൂപ എവിടെപ്പോയി? ടൂറിസം മന്ത്രിക്ക് ശബരിമലയില്‍ മൗനമെന്ത്? എന്നും വി. മുരളീധരന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

More Stories from this section

family-dental
witywide