ഗാസയിൽ വെടിനിർത്തൽ വേണമെന്ന് യുറോപ്യൻ യൂണിയൻ, മരണം 7000 കടന്നു, റഷ്യ – ഹമാസ് ചർച്ച ഇന്ന് മോസ്കോയിൽ

ഗാസ : കരയുദ്ധത്തിന്റെ സൂചനകള്‍ നല്‍കി ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേല്‍ ടാങ്കുകള്‍ നടത്തിയ സൈനിക നീക്കത്തോടെ ഗാസയിലെ സാഹചര്യം കൂടുതല്‍ ദുരിതമയമായി. ഗാസയിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ മരണം 7100 പിന്നിട്ടെന്നാണ് ഒടുവിലെ കണക്ക്. ഇതില്‍ 3000ത്തില്‍ അധികവും കുട്ടികളാണ് . ഇസ്രയേലിൻ്റെ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. അതിനിടെ ഹമാസിൻ്റെ ഒളിയിടങ്ങളായ ഭൂഗർഭ തുരങ്കങ്ങൾക്കുള്ളിൽ ഇസ്രയേൽ വിഷവാതകം പ്രയോഗിക്കുമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യൂറോപ്യൻ യൂണിയൻ പ്രമേയം ആവശ്യപ്പെട്ടു. ഹാസയിലേക്ക് ഇന്ധനം അടക്കം അടിയന്തര മാനുഷിക സഹായങ്ങൾ എത്രയും വേഗം എത്തിക്കണമെന്നും പ്രമേയത്തിലുണ്ട്.

ഗാസയിൽനിന്ന് പുറത്തുവരുന്ന മരണസംഖ്യയിൽ ബൈഡൻ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കണക്ക് കൃത്യമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതികരിച്ചു. കൂടാതെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 7000 പേരുടെ വിവരങ്ങൾ ബൈഡന് മറുപടിയായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

ഹമാസ് – റഷ്യ ചർച്ച ഇന്ന് മോസ്കോയിൽ നടക്കുമെന്ന് അറിയുന്നു. ഹമാസ് സംഘം റഷ്യയിഷൽ എത്തിയതായി റഷ്യ സമ്മതിച്ചിട്ടുണ്ട്. ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി റഷ്യ കണക്കാക്കിയിട്ടില്ല. ഇതിനെതിരെ ഇസ്രയേൽ കടുത്ത വിമർശനം ഉയർത്തിയിട്ടുണ്ട്. സമാധാനത്തിലേക്കുള്ള നർണായ കാൽവയ്പ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ലബനൻ അതിർത്തിയിൽ സംഘർഷം തുടരുകയാണ്.

ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുമെന്ന ആശങ്കകൾ നിലനിൽക്കെ സിറിയയിൽ രണ്ടിടത്ത് ആക്രമണം നടത്തി അമേരിക്ക. ഇറാൻ സൈന്യം റെവല്യൂഷണറി ഗാർഡ് കോറും അവരുടെ പിന്തുണയുള്ള ഗ്രൂപ്പുകളും ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന സിറിയയിലെ രണ്ട് കേന്ദ്രങ്ങൾക്കെതിരെയായിരുന്നു അമേരിക്കയുടെ വ്യാഴാഴ്ചത്തെ ആക്രമണം.

More Stories from this section

family-dental
witywide