
വിൽമിംഗ്‌ടൺ: താൽക്കാലിക വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേലും ഹമാസും ഇതുവരെ കരാറിലെത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ്. ഇരു കക്ഷികളും തമ്മിൽ ഒരു ധാരണയെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് യുഎസ് വക്താവ് പറഞ്ഞു.
ഇസ്രയേലിൽനിന്ന് ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ ഇസ്രയേലും അമേരിക്കയും ഹമാസും താല്ക്കാലിക കരാറിലെത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കരാർ നടപ്പിലാവുകയാണെങ്കിൽ ഒരോ ദിവസവും 50 ബന്ദികളെ വീതം മോചിപ്പിക്കും എന്നായിരുന്നു റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ധാരണയിൽ എത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ അഡ്രിയെന്ന വാട്സൺ പറഞ്ഞു. ഇതിനുവേണ്ടി ഇരുഭാഗങ്ങളിലുമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.