അമേരിക്കക്കാരെ വിദ്വേഷവും ക്രൂരതയും കൊണ്ട് കീറിമുറിക്കരുത്; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പരാമര്‍ശത്തിനെതിരെ വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ ”നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുകയാണെന്ന്” മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനെത്തുടര്‍ന്ന് ഫാസിസ്റ്റ് സമാനമായുള്ള വാക്കുകളാണ് ട്രംപ് പറഞ്ഞതെന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസ് ഞായറാഴ്ച അപലപിച്ചു.

‘ഫാസിസ്റ്റുകളുടെയും അക്രമാസക്തരായ വെള്ള മേധാവിത്വവാദികളുടെയും വിചിത്രമായ വാചാടോപങ്ങള്‍ പ്രതിധ്വനിക്കുകയും സര്‍ക്കാരിനോട് വിയോജിക്കുന്നവരെ അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എല്ലാ അമേരിക്കക്കാരുടെയും അന്തസ്സിനും അവകാശങ്ങള്‍ക്കും, നമ്മുടെ ജനാധിപത്യത്തിനും, പൊതു സുരക്ഷയ്ക്കും എതിരായ അപകടകരമായ ആക്രമണങ്ങളാണ്,’ -വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആന്‍ഡ്രൂ ബേറ്റ്സ് പറഞ്ഞു.

‘അമേരിക്കക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ നിലകൊള്ളുന്ന എല്ലാത്തിനും വിപരീതമാണിത്,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

അടുത്ത നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഏറ്റവും വലിയ ഭിന്നിപ്പുണ്ടാക്കുന്ന പ്രശ്നങ്ങളിലൊന്നാണ് കുടിയേറ്റം. തീവ്ര വലതുപക്ഷ പോപ്പുലിസ്റ്റായ ട്രംപ് മുമ്പ് ഒക്ടോബറില്‍ ഒരു വാര്‍ത്താ സൈറ്റിലേക്കുള്ള അഭിപ്രായങ്ങളില്‍ കുടിയേറ്റക്കാരെ കുറിച്ച് ഇതേ പ്രകോപനപരമായ ഭാഷ ഉപയോഗിച്ചിരുന്നു, എന്നാല്‍ ഞായറാഴ്ചയാണ് അദ്ദേഹം ഒരു രാഷ്ട്രീയ റാലിയില്‍ ഇത് ആദ്യമായി ഉപയോഗിക്കുന്നത്.

‘പ്രസിഡന്റ് ബൈഡന്‍ എപ്പോഴും പറയുന്നതുപോലെ, ഞങ്ങളുടെ പങ്കിട്ട മൂല്യങ്ങള്‍ക്ക് ചുറ്റും രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരാന്‍ ഞങ്ങളുടെ നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട് – അമേരിക്കക്കാരെ വിദ്വേഷവും ക്രൂരതയും കൊണ്ട് കീറിമുറിക്കരുത്, അല്ലെങ്കില്‍ നമ്മുടെ രാജ്യം സംരക്ഷിക്കാന്‍ സ്ഥാപിച്ച അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ഭീഷണിപ്പെടുത്തരുതെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

Also Read