ഹൂസ്റ്റണിൽ 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ പന്ത്രണ്ട് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ജോസ്‌ലിൻ നുങ്കറേയെയാണ് നോർത്ത് ഫ്രീവേയുടെ പടിഞ്ഞാറ് വെസ്റ്റ് റാങ്കിൻ റോഡിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്.

ഞായറാഴ്ച രാത്രി മാതാപിതാക്കൾ അറിയാതെ പെൺകുട്ടി ടെക്സസിലെ വീടുവിട്ടിറങ്ങുകയായിരുന്നു എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.7-ഇലവൻ കൺവീനിയൻസ് സ്റ്റോറിലെ സിസിടിവിയിലാണ് പെൺക്കുട്ടിയെ അവസാനമായി കണ്ടെത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കാര്യം അറിയിച്ചുകൊണ്ട് 911ൽ ഫോൺ കോൺ ലഭിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയത് പെൺകുട്ടിയുടെ താമസ സ്ഥലത്തുനിന്ന് ഒരുപാട് ദൂരെയല്ലാതെയാണ്. ഞായറാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ 13കാരനായ ബോയ്ഫ്രണ്ടുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ സമയം മറ്റ് രണ്ട് പുരുഷന്മാരുടെ ശബ്ദം ഫോണിലൂടെ കേട്ടതായി 13കാരൻ പൊലീസിന് മൊഴികൊടുത്തിട്ടുണ്ട്.

പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രം ഹൂസ്റ്റൺ പൊലീസ് പുറത്തുവിട്ടു.

More Stories from this section

family-dental
witywide