
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ജില്ലാ കളക്ടർ വിജയ കൃഷ്ണൻ അറിയിച്ചു. അച്യുതപുരം സ്പെഷൽ ഇക്കണോമിക് സോണിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ ഫാർമ കമ്പനിയുടെ പ്ലാൻ്റായ എസ്സിയൻഷ്യ കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി എൻടിആർ ആശുപത്രിയിലേക്ക് മാറ്റി.
“ഞങ്ങൾക്ക് നാല് ജീവനക്കാരെ നഷ്ടപ്പെട്ടു. സംഭവം നടന്നത് റിയാക്ടർ പൊട്ടിത്തെറിച്ചതുകൊണ്ടല്ല,” കലക്ടർ പറഞ്ഞു. വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടായ തീപിടിത്തമാണെന്നാണ് അധികൃതർ സംശയിക്കുന്നത്. ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്, വൻ ദുരന്തം ഒഴിവായി. പുക ഉയരുന്നതും ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് പടരുന്നതും സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നു.
ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും അപകടസ്ഥലത്തേക്ക് പോകുന്നുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യൂണിറ്റിനുള്ളിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി കലക്ടർ അറിയിച്ചു.