155 തുടര്‍ ഭൂചലനങ്ങളില്‍ കുലുങ്ങി ജപ്പാന്‍ ; മരണം എട്ടായി

ടോക്കിയോ: റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ആറിന് മുകളിലുള്ള മറ്റൊരു കുലുക്കവും ഉള്‍പ്പെടെ 155 ഭൂചലനങ്ങളാണ് തിങ്കളാഴ്ച മുതല്‍ ജപ്പാനില്‍ ഉണ്ടായതെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മരണം എട്ടായി.

ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും 3-ല്‍ കൂടുതല്‍ തീവ്രതയുള്ളവയാണ്, ശക്തി ക്രമേണ മിതമായെങ്കിലും, ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് ശക്തമായ കുലുക്കങ്ങള്‍ അനുഭവപ്പെട്ടതായി ജെഎംഎ അറിയിച്ചു.

പുതുവത്സര ദിനത്തില്‍ മധ്യ ജപ്പാനില്‍ ഉണ്ടായ ഒരു വലിയ ഭൂകമ്പത്തില്‍ കുറഞ്ഞത് 8 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് 155 തുടര്‍ ചലനങ്ങളുടെ വാര്‍ത്ത എത്തുന്നത്.

പ്രധാന ദ്വീപായ ഹോണ്‍ഷുവിലെ ഇഷികാവ പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 1:00 വരെ ഈ മേഖലയെ നടുക്കിയ 90 ലധികം ഭൂചലനങ്ങളില്‍ ഒന്നാണിതെന്ന് ജാപ്പനീസ് അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച കുറഞ്ഞത് 1.2 മീറ്റര്‍ (നാലടി) ഉയരമുള്ള തിരമാലകള്‍ വാജിമ തുറമുഖത്ത് ആഞ്ഞടിച്ചു, ചെറിയ സുനാമികളുടെ ഒരു പരമ്പര മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ വളരെ വലിയ തിരമാലകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് അധികൃതര്‍ വ്യക്തമാക്കി.

2011 മാര്‍ച്ചില്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം ഉണ്ടായിരുന്നു. അതില്‍ ഏകദേശം 18,500 പേരെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത സുനാമിക്ക് കാരണമായതിന്റെ ഓര്‍മ്മ ഇപ്പോഴും ജപ്പാനെ വേട്ടയാടുന്നു. മാത്രമല്ല, 2022 മാര്‍ച്ചില്‍, ഫുകുഷിമ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കിഴക്കന്‍ ജപ്പാനിലെ വലിയ പ്രദേശങ്ങളെ കുലുക്കി, മൂന്ന് പേരുടെ മരണത്തിന് കാരണമായി. തലസ്ഥാനമായ ടോക്കിയോ ഒരു നൂറ്റാണ്ട് മുമ്പ് 1923 ല്‍ ഒരു വലിയ ഭൂകമ്പത്തില്‍ തകര്‍ന്ന നൊമ്പരവും ജപ്പാനുണ്ട്.

More Stories from this section

family-dental
witywide