
ന്യൂഡൽഹി: കർണാടകയിലെ തീരദേശ പട്ടണമായ ഉഡുപ്പിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾക്ക് പരുക്കേറ്റു. മെയ് 18ന് രാത്രി നടന്ന സംഭവത്തിൻ്റെ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആറ് പേരാണ് സംഘർഷത്തിൽ പങ്കെടുത്തത്. ഇവരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും നാലുപേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സംഘർഷം നടന്ന റോഡിന് സമീപത്തെ കെട്ടിടത്തിലെ താമസക്കാരൻ പകർത്തിയ മൊബൈൽ വീഡിയോയിൽ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകൾ സംഭവത്തിൽ ഉൾപ്പെട്ടതായി കാണിക്കുന്നു.
കാറുകളിലൊന്ന് വേഗതയിൽ മറിഞ്ഞ് മറ്റൊന്നിൻ്റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. കറുത്ത പുക പുറത്തേക്ക് വന്നു. ഉടൻ തന്നെ രണ്ട് കാറുകളിൽനിന്നുള്ളവർ പുറത്തിറങ്ങി പരസ്പരം ഇടിച്ചു. വഴക്കിനിടെ, കാറുകളിലൊന്ന് ഒരാളുടെ ദേഹത്തേക്ക് ഇടിച്ചുകയറ്റി. ഇടിയുടെ ആഘാതത്തിൽ അയാൾ നിലത്തേക്ക് തെറിച്ചു.
മേയ് 18ന് രാത്രി നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. രണ്ട് സംഭവത്തിലുൾപ്പെട്ട ആറ് പേർക്കെതിരെ കേസെടുത്തെന്നും നാല് പേർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.