രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി; കാരണമറിയാതെ കുടുംബം

അമരാവതി/ഹൈദരാബാദ്: തെലങ്കാനയിലെ വനപർത്തിയിൽ നിന്നുള്ള ഒരു വിദ്യാർഥിയെയും ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ മറ്റൊരു വിദ്യാർഥിയെയും അടുത്തിടെ യുഎസിലെ കണക്റ്റിക്കട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ.

തെലങ്കാനയിലെ വനപർത്തി സ്വദേശി ജി ദിനേശ് (22), ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നികേഷ് (21) എന്നിവരെയാണ് മരിച്ച വിദ്യാർഥികൾ.

തെലങ്കാന വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾക്ക് മകന്റെയോ കൂടെ താമസിച്ചിരുന്ന വിദ്യാർഥിയുടെയോ മരണകാരണത്തെക്കുറിച്ച് യാതൊരു അറിവുമില്ല.

“സമീപത്തെ മുറിയിൽ താമസിക്കുന്ന ദിനേശിന്റെ സുഹൃത്തുക്കൾ ശനിയാഴ്ച രാത്രി ഞങ്ങളെ വിളിച്ച് അവനും കൂടെ താമസിച്ചിരുന്ന കുട്ടിയും മരിച്ചുവെന്ന് അറിയിച്ചു. അവൻ എങ്ങനെ മരിച്ചുവെന്ന് ഞങ്ങൾക്ക് ഒരു സൂചനയും ഇല്ല,” ദിനേശിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

ഒരു കുടുംബാംഗം പറയുന്നതനുസരിച്ച്, 2023 ഡിസംബർ 28 ന് ഉപരിപഠനത്തിനായി ദിനേശ് യുഎസിലെ കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിലേക്ക് പോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം നികേഷും എത്തി. ഇരുവർക്കും ചില പൊതു സുഹൃത്തുക്കളുണ്ടായിരുന്നു.

ദിനേശിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിയുടെയും തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെയും സഹായം തേടിയതായി ദിനേശിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.

ദിനേശിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വനപർത്തി എംഎൽഎ മേഘ റെഡ്ഡിയും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥിയുടെ കുടുംബാംഗങ്ങളെ വിളിച്ച് മേഘ റെഡ്ഡി ആശ്വസിപ്പിച്ചു.

അതേസമയം നികേഷിനെക്കുറിച്ചോ നികേഷിന്റെ കുടുംബാംഗങ്ങളെക്കുറിച്ചോ തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് ദിനേശിന്റെ കുടുംബം പറഞ്ഞു. ശ്രീകാകുളം ജില്ലാ ഭരണകൂടത്തിനും നികേഷിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

നികേഷിനെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ ജില്ലാ കളക്ടറേറ്റിൽ വിവരം ലഭിച്ചിട്ടില്ലെന്ന് ശ്രീകാകുളം പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിഎസ്പി കെ ബാലരാജു പറഞ്ഞു.

Also Read

More Stories from this section

family-dental
witywide