
ഹൈദരാബാദ്: ഇരുപത്തിയഞ്ചുകാരനായ ഇന്ത്യൻ വിദ്യാർത്ഥി അവധി ആഘോഷിക്കുന്നതിനിടെ യുഎസിലെ തടാകത്തിൽ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഇച്ചാപുരം സ്വദേശിയായ രൂപക് റെഡ്ഡിയാണ് (25) അമേരിക്കയിലെ ജോർജ്ജ് തടാകത്തിൽ മുങ്ങി മരിച്ചത്.
എട്ട് മാസം മുമ്പാണ് രൂപക് റെഡ്ഡി പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ എംഎസ് ബിരുദം നേടാൻ യുഎസിൽ എത്തിയത്. ഹേഗിലെ സിൽവർ ബേ വൈ.എം.സി.എയുടെ തീരത്താണ് അപകടം സംഭവിച്ചത്. വാറൻ കൗണ്ടി ഷെരീഫിൻ്റെ ഓഫീസ് പറയുന്നതനുസരിച്ച്, രൂപക്കും ഒരു സുഹൃത്തും ചൊവ്വാഴ്ച ജോർജ്ജ് തടാകത്തിൽ ബോട്ടിംഗിന് പോയപ്പോഴാണ് സംഭവം.
രൂപക് റെഡ്ഡി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെങ്കിലും അതിൽ നിന്ന് ഊർന്ന് പോകുകയും തടാകത്തിൽ മുങ്ങിമരിക്കുകയുമായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തു. സംഘത്തിലെ ബാക്കിയുള്ളവരെ മറൈൻ പട്രോളിംഗ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.