
കൊല്ലം: സ്വർണ ചേന നൽകാമെന്ന് പറഞ്ഞ് പണവും സ്വർണവും തട്ടിയ സംഭവത്തിൽ യുവതി പിടിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രമേശൻ മകൾ രേഷ്മ (25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളി, ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.
താലിപൂജ നടത്തിയാൽ സ്വർണ ചേന ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപയും 60.5 പവൻ സ്വർണവുമാണ് രേഷ്മ തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ പ്രതി പല തവണകളായി പൂജയ്‌ക്കെന്ന് പറഞ്ഞ് സ്വർണവും പണവും കൈക്കലാക്കി.
എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്വർണ ചേന ലഭിക്കാതായതോടെ ഇവർ പൊലീസിനെ സമീപിച്ചു. പാരാതിയെ തുടർന്ന് രേഷ്മ ഒളിവിൽ പോയി. ഒളിവിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് സഹായിച്ചവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു.
25 year old woman arrested for fraud offering golden elephant foot yam