കാമുകനൊപ്പം ജീവിക്കാൻ കുട്ടികളെ കൊലപ്പെടുത്തി, 25കാരി അറസ്റ്റിൽ

മുംബൈ: കാമുകനൊപ്പം ജീവിയ്ക്കാൻ രണ്ട് മക്കളെ കൊലപ്പെടുത്തി കുറ്റം ഭർത്താവിന്റെ മേൽ ചുമത്താൻ ശ്രമിച്ച യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്‌ഗഡ് സ്വദേശിയും 25കാരിയുമായ ശീതൾ പോൾ ആണ് അറസ്റ്റിലായത്. വിവാഹത്തിന് മുമ്പത്തെ കാമുകനൊപ്പം ജീവിക്കാനാണ് യുവതി കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കാമുകനൊപ്പം ജീവിക്കുന്നതിന് കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നും കുറ്റം ഭർത്താവിൽ കെ‌ട്ടിവെയ്ക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.

മാർച്ച് 31നായിരുന്നു കൊലപാതകം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട കുട്ടികളെ പിതാവ് സദാനന്ദ് പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ച ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.

സംഭവദിവസം കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകിയശേഷമാണ് വീടിനടുത്തുള്ള ചന്തയിലേക്ക് താൻ പോയതെന്ന് സദാനന്ദ് പൊലീസിനോട് പറഞ്ഞു. തിരിച്ചെത്തുമ്പോൾ ഭാര്യ വീടിന് മുന്നിലുണ്ടായിരുന്നു എന്നും കുട്ടികൾ എവിടെയെന്ന് ചോദിച്ചപ്പോൾ അകത്ത് ഉറങ്ങുകയാണെന്ന് പറഞ്ഞതായും ഇയാൾ പൊലീസിന് മൊഴിനൽകി. തു‌ടർന്ന് ശീതളിനെ മണിക്കൂറുകളോളം ചോദ്യംചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്നുകൂടി വ്യക്തമായി. ശീതളിന്റെ മൊബൈൽ പരിശോധിച്ച പൊലീസ് സായ്‌നാഥ് ജാദവ് എന്ന വ്യക്തി അയച്ച മെസേജുകൾ കണ്ടെത്തി. ഇയാൾ നിരവധി തവണ ശീതളിനെ വിളിച്ചിരുന്നതായും കണ്ടെത്തി.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശീതൾ എല്ലാ കാര്യവും പറഞ്ഞു. സദാനന്ദുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ സായിനാഥുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും അയാൾക്കൊപ്പം ജീവിക്കാൻവേണ്ടി മക്കളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നും ശീതൽ പൊലീസിനോട് പറഞ്ഞു. ടവൽകൊണ്ട് വായുംമൂക്കും പൊത്തിപ്പിടിച്ചാണ് കൊല നടത്തിയതെന്നും ശീതൽ പൊലീസിനോട് സമ്മതിച്ചു.

25 year old woman arrested for killing her children for living with boyfriend

More Stories from this section

family-dental
witywide