
മണിപ്പുരിൻ്റെ തലസ്ഥാനമായ ഇംഫാലിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. മെയ്തെയ് വിഭാഗത്തിൻ്റെ തീവ്രവാദ സംഘടനകളിലെ ആളുകൾ പൊലീസ് യൂണിഫോമിലെത്തി യന്ത്രതോക്ക് ഉപയോഗിച്ച് ജനകൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ആൾകൂട്ടം അക്രമികളുടെ വാഹനങ്ങൾ തീയിട്ടു.
ഇംഫാൽ താഴ്വരയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. മണിപ്പുർ കലാപത്തിന്റെ ഭാഗമേ അല്ലാതിരുന്ന പംഗൽ വിഭാഗക്കാരാണ് ആക്രമിക്കപ്പെട്ടത്. മുമ്പ് കലാപം നടന്നത് കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലാണ്. ഭീകരവാദികൾ എത്തിയത് കൊള്ളയടിക്കാനായിരുന്നു വെന്നും എതിർത്തപ്പോൾ കൊലനടത്തുകയായിരുന്നു എന്നും കരുതുന്നു.
കലാപത്തിന്റെ മറവിൽ ഭീകര സംഘടനകൾ കൊള്ള നടത്തുന്നതായും സ്ത്രീകളെ ഉൾപ്പെടെ ബന്ദികളാക്കി ഭീഷണിപ്പെടുത്തുന്നതായും പംഗൽ, നാഗ സംഘടനകൾ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ മെയിൽ തുടങ്ങിയ മണിപ്പുർ കലാപത്തിൽ 200ൽ ഏറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അൻപതിനായിരത്തിലേറെ പേർക്ക് വീട് നഷ്ടമായിട്ടുണ്ട്.
4 killed as fresh violence rocks Manipur