ജപ്പാനില്‍ ഭൂകമ്പത്തില്‍ 6 മരണം, മൃതദേഹങ്ങള്‍ കണ്ടത് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍

ടോക്കിയോ: പുതുവത്സര ദിനത്തില്‍ മധ്യ ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കുറഞ്ഞത് ആറ് പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസും പ്രാദേശിക അധികാരികളും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി നിലച്ചു. ചില തീരപ്രദേശങ്ങളിലെ താമസക്കാര്‍ ഉയര്‍ന്ന സ്ഥലത്തേക്ക് പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്.

ജപ്പാന്റെ നീണ്ട പടിഞ്ഞാറന്‍ കടല്‍ത്തീരത്തും അയല്‍രാജ്യമായ ദക്ഷിണ കൊറിയയിലും ഭൂകമ്പം ഏകദേശം 1 മീറ്റര്‍ (3.3 അടി) ഉയരത്തില്‍ തിരമാലകള്‍ സൃഷ്ടിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ കരസേനാ ഉദ്യോഗസ്ഥരെ അയച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് റണ്‍വേയില്‍ വിള്ളലുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒരു പ്രാദേശിക വിമാനത്താവളം അടച്ചുപൂട്ടി. റോഡുകള്‍ പലതും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തിങ്കളാഴ്ച വൈകി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

More Stories from this section

family-dental
witywide