
മുംബൈ: കനത്ത മഴയിലും ശക്തമായ കാറ്റിലും പരസ്യബോർഡ് താഴെ വീണതിനെ തുടർന്നുണ്ടായ അപകടത്തിന്‍റെ വ്യാപ്തി വർധിക്കുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം എട്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 59 പേർക്ക് പരിക്കേറ്റതായാണ് സൂചന. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. എൻഡിആർഎഫ് സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഘാട്‌കോപ്പർ ഭാഗത്ത് പെട്രോൾ പമ്പിന് സമീപത്തെ കൂറ്റൻ പരസ്യഹോർഡിംഗാണ് തകർന്നുവീണത്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ളവർ സംഭവത്തിൽ നടക്കം രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം കനത്തമഴയിൽ അക്ഷരാർത്ഥത്തിൽ മുംബൈ നഗരം വിറങ്ങലിച്ചിരിക്കുകയാണ്. നഗരത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെയിൽവെ ഇലക്‌ട്രിക് ലൈനിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. താനെ-മുലന്ദ് റെയിൽ സർവീസടക്കം മുടങ്ങി. താനെയിൽ വെള്ളം കയറുന്ന അവസ്ഥയുമുണ്ടായി. പരസ്യ ബാനറുകൾ ലൈനിൽ വീണ് അപകടമുണ്ടായതിനെത്തുടർന്ന് മെട്രോ ഗതാഗതവും തടസപ്പെട്ടതായി മെട്രോ റെയിൽ വക്താക്കൾ അറിയിച്ചു.
8 dies and many injured after Billboard collapsed in Mumbai