കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, ഹോസ്റ്റല്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

ബംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപ്പൂരിലെ ഒരു ആശുപത്രിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തില്‍ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ ചേര്‍ന്ന പെണ്‍കുട്ടിക്ക് ക്രമരഹിതമായ ഹാജര്‍ ഉണ്ടായിരുന്നതായും ബന്ധുവിനെ പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും കണ്ടെത്തി.

അസ്വസ്ഥതകളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കുട്ടി ചികിത്സ തേടിയെങ്കിലും ഗര്‍ഭിണിയാണെന്ന വിവരം കണ്ടെത്തിയിരുന്നില്ല.

ഒരു വര്‍ഷം മുന്‍പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ ചേര്‍ന്നതെന്നാണ് വിവരം.
പെണ്‍കുട്ടിക്ക് പത്താം ക്ലാസിലെ ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് വിദ്യാര്‍ത്ഥികളും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്.

എന്നിരുന്നാലും, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, കുട്ടി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നേടി ബാംഗ്ലൂരിലേക്ക് മാറി.

കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയതിനു പിന്നാലെയാണ് ഗര്‍ഭധാരണത്തെക്കുറിച്ച് അറിയുന്നതെന്ന് സംഭവത്തെക്കുറിച്ച് പ്രതികരിച്ച തുംകൂരിലെ സാമൂഹ്യക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കൃഷ്ണപ്പ എസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide