കണ്ണ് കെട്ടിയതുപോലെയാണ് ഗംഗാവലിയിലേക്ക് ഇറങ്ങുന്നത്, ഇങ്ങനൊരു ദൗത്യം ആദ്യം; ഈശ്വര്‍ മാല്‍പെ

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചിലിന് വെല്ലുവിളിയായി ഇന്നും കനത്ത മഴ. ഇന്നലെ തിരച്ചിലിനായെത്തിയ മുങ്ങല്‍ വിദഗ്ദ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലിറങ്ങി പരിശോധന നടത്തുകയാണ്.

അതേസമയം, തന്റെ അനുഭവം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ച ഈശ്വര്‍ മാല്‍പെ ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും വ്യക്തമാക്കിയിരുന്നു. അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതു പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്നും ട്രക്ക് കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതുവരെ തടികളും വൈദ്യുതി കമ്പികളുമാണ് മുങ്ങിയവര്‍ കണ്ടത്. ലോറി നിരങ്ങി നീങ്ങുന്നതായും സംഘത്തിന് വിലയിരുത്തലുണ്ട്. ലോറി ഉണ്ടെന്ന് കരുതുന്ന മൂന്നാമത്തെ പോയിന്റില്‍ വലിയ തടിയും വൈദ്യുതി കമ്പിയുമുണ്ടെന്നും ഇതെല്ലാം ഇന്ന് നീക്കം ചെയ്യാനായേക്കുമെന്നും മാല്‍പെ പറഞ്ഞു

More Stories from this section

family-dental
witywide