അപകടത്തിൽപ്പെട്ട കാറിൻ്റെ എയർബാഗ് മുഖത്ത് അമർന്ന് രണ്ടുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം, കോട്ടയ്ക്കല്‍, പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്ത്അമര്‍ന്നതിനെത്തുടര്‍ന്ന് കാറിൻ്റെ മുൻവശത്ത് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. അയാളുടെ സഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

ഇഫയുടെ സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. ഞായറാഴ്ച രാവിലെ പതിനൊന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.

A two-year-old girl died in car accident after the airbag pressed on her face

More Stories from this section

family-dental
witywide