
ഐസ്ലാന്‍ഡ്: ഐസ്ലാന്‍ഡിൽ ഡിസംബറിന് ശേഷം നാലാം തവണയും അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു.
ഐസ്ലാന്‍ഡിലെ റെയ്ക്ജാന്‍സ് ഉപദ്വീപിലെ പുതിയ അഗ്‌നിപര്‍വ്വത പൊട്ടിത്തെറിയെത്തുടര്‍ന്ന് ലാവ പുറത്തേകൊഴുകുകയാണ്. റെയ്ക്ജാന്‍സിലെ സ്റ്റോറ സ്‌കോഗ്ഫെല്ലിനും ഹഗാഫെലിനും ഇടയില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം ആരംഭിച്ചതായി ഐസ്ലാന്‍ഡിക് കാലാവസ്ഥ വിഭാഗം (ഐഎംഒ) പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ തിളച്ചുമറിഞ്ഞ് ഒഴുകുന്ന ലാവയും പ്രദേശത്ത് ഉയരുന്ന പുകയും കാണാം.
സ്‌ഫോടനത്തെത്തുടര്‍ന്ന് അപകടസാധ്യ കണക്കിലെടുത്ത് മത്സ്യബന്ധന പട്ടണമായ ഗ്രിന്ദാവിക്കില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായി ഒഴിയാനാണ് ആളുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുമ്പും ഇവിടെനിന്നും ഇത്തരത്തില്‍ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. നവംബര്‍ 11 ന് ഒഴിപ്പിച്ച ആളുകള്‍ക്ക് മൂന്നുമാസത്തിനുശേഷം ഫെബ്രുവരി 19 ന് മാത്രമേ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ ഈ പ്രദേശത്തുള്ള ഏകദേശം 4,000 ത്തോളം ആളുകളോട് വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഭൂകമ്പങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 18 ന് അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടായെങ്കിലും അന്ന് ഗ്രാമത്തെ അത് കാര്യമായി ബിധിച്ചിരുന്നില്ല. എന്നാല്‍, ജനുവരിയില്‍ നഗരത്തിന്റെ അരികിലായി അഗ്നിര്‍വ്വത സ്‌ഫോടനം ഉണ്ടാകുകയും ലാവ തെരുവിലേക്ക് ഒഴുകുകയും ചെയ്തു. ഇത് ഇവിടുത്തെ മൂന്ന് വീടുകളെ ചാരമാക്കിയാണ് കടന്നുപോയത്. തുടര്‍ന്ന് ഫെബ്രുവരി 8 ന് ഗ്രാമത്തിന് സമീപം മൂന്നാമത്തെ സ്‌ഫോടനം ഉണ്ടായി. 33 സജീവ അഗ്‌നിപര്‍വ്വതങ്ങളുള്ള ഐസ്ലാന്‍ഡാണ് യൂറോപ്പിലെ ഏറ്റവും അധികം അഗ്‌നിപര്‍വ്വതങ്ങളുള്ളത്.
A volcano erupted on the peninsula