ആഡംബര ഹോട്ടലില്‍ താമസം, ബിഎംഡബ്ല്യുവില്‍ സവാരി; ആര്‍മി മേജറായി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍

കൊല്‍ക്കത്ത: വ്യാജ ഐഡികാര്‍ഡുകളും രേഖകളും ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയും സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെടെ പ്രതിയാകുകയും ചെയ്ത യുവാവ് പിടിയില്‍. ഇന്ത്യന്‍ ആര്‍മിയുടെ കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനമായ ഫോര്‍ട്ട് വില്യമില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ യുവാവ് ഇന്നലെ പ്രവേശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉദ്യോഗസ്ഥന്റെ എന്‍ട്രി രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയാതെ വന്നതോടെയാണ് വ്യാജനായ യുവാവിന് പിടിവീഴുന്നത്.

ആര്‍മി മേജറായി എത്തിയ യുവാവ് ഒരു കറുത്ത ബിഎംഡബ്ല്യു കാറിലാണ് ഫോര്‍ട്ട് വില്യമില്‍ എത്തിയത്. കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്നു. താന്‍ ഉന്നത ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഫോണില്‍ ഒരു ഐഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. അഞ്ചാമത്തെ ഗൂര്‍ഖ റൈഫിള്‍സ് (ഫ്രോണ്ടിയര്‍ ഫോഴ്സ്) യൂണിറ്റിലെ മേജര്‍ എം.എസ് ചൗഹാന്‍ എന്നായിരുന്നു ഐഡി കാര്‍ഡിലുണ്ടായിരുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ എന്‍ട്രി രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ എന്‍ട്രി ചെയ്യുമ്പോള്‍ അദ്ദേഹം തന്റെ മൊബൈല്‍ നമ്പര്‍ വീണ്ടും പരിശോധിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മിലിട്ടറി പോലീസിന് എന്തോ പന്തികേട് തോന്നിയത്. തുടര്‍ന്ന് അദ്ദേഹം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും വ്യാജ ഉദ്യോഗസ്ഥന്‍ ചമഞ്ഞ യുവാവ് പിടിയിലാകുകയുമായിരുന്നു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണെന്ന് പിടിയിലായ യുവാവ്. സ്ഥിരം കുറ്റവാളിയായി മാറിയ ഇയാള്‍ അടുത്തിടെ വരെ ഒഡീഷയിലെ ജുവനൈല്‍ ഹോമിലായിരുന്നു. യുവാവ് ബിടെക് വിദ്യാര്‍ത്ഥിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് വ്യക്തതയില്ല.

ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തുവന്നതിനുശേഷം ആള്‍മാറാട്ടം തന്നെയായിരുന്നു ഇയാളുടെ പണി. ഫെബ്രുവരിയില്‍ കട്ടക്കിലെ ഹോട്ടല്‍ പ്രൈഡില്‍ താമസിച്ച യുവാവ് ഹോട്ടലില്‍ നിന്ന് 6,393 രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം ബിഎംഡബ്ല്യു ക്യാബ് വാടകയ്ക്കെടുക്കുകയും പ്രസിഡന്റിന്റെ ബോഡിഗാര്‍ഡ് റെജിമെന്റില്‍ എംപാനല്‍ ചെയ്ത സൈനിക ഉദ്യോഗസ്ഥനാണെന്ന് ഡ്രൈവറോട് കള്ളം പറയുകയും ചെയ്തു. ഇത് വിശ്വസിച്ച ഡ്രൈവറാകട്ടെ, പ്രതിരോധ ക്വാട്ടയില്‍ തന്റെ മകളെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ചേര്‍ക്കാന്‍ ഇയാളോട് അഭ്യര്‍ത്ഥിച്ചു. തുടര്‍യാത്രയിലാണ് ഇവര്‍ ഫോര്‍ട്ട് വില്യമിലേക്ക് പോയത്. അവിടെ വെച്ചാണ് ഇന്നലെ ഇയാളെ കയ്യോടെ പിടികൂടിയത്.

A young man who impersonated an army major was arrested

More Stories from this section

family-dental
witywide