വടക്കന്‍ ഗാസയില്‍ ‘സമ്പൂര്‍ണ ക്ഷാമം’: യു.എന്‍ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: വടക്കന്‍ ഗാസയില്‍ ‘സമ്പൂര്‍ണ ക്ഷാമം’ ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് പ്രോഗ്രാം മേധാവി മുന്നറിയിപ്പ് നല്‍കുകയും ഹമാസിനെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയും ചെയ്തു. ‘വടക്ക് ക്ഷാമമുണ്ട്, പൂര്‍ണ്ണമായ ക്ഷാമമുണ്ട്, അത് തെക്കോട്ട് നീങ്ങുന്നു,’ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയ്ന്‍ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെടിനിര്‍ത്തലും സുരക്ഷിതമായി ഗാസയിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനവുമാണ് തങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന നിരവധി മാനുഷിക ഗ്രൂപ്പുകളില്‍ ഒന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. 2.4 ദശലക്ഷം ആളുകള്‍ വസിക്കുന്ന ഉപരോധിച്ച പലസ്തീന്‍ പ്രദേശത്ത് പട്ടിണിയുടെ അപകടസാധ്യത തുടരുന്നുണ്ടെങ്കിലും ഗാസ മുനമ്പിലെ ഭക്ഷണത്തിന്റെ ലഭ്യത നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പറഞ്ഞു. എന്നാല്‍, ഐക്യരാഷ്ട്രസഭയും സര്‍ക്കാരിതര സംഘടനകളും വേണ്ടത്ര വേഗത്തില്‍ സഹായം വിതരണം ചെയ്യുന്നില്ലെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. അതേസമയം, ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പരിശോധനകളും കാരണം പലസ്തീന്‍ എന്‍ക്ലേവിലേക്ക് അവശ്യ ഭക്ഷണം എത്തിക്കുന്നതിനാകുന്നില്ലെന്ന് സഹായ ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നു.

More Stories from this section

family-dental
witywide