ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണില്ലേ ? റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി

മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് മുന്‍ ഹൈക്കോടതി ജസ്റ്റിസ് ഹേമ കമ്മറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വീണ്ടും കുരുക്ക്. പലപ്പോഴായി നേരിട്ട പ്രതിസന്ധികള്‍ക്കൊടുവില്‍ റിപ്പോര്‍ട്ട് നാളെ പുറത്തുവിടാനിരിക്കെയാണ് ഇതിനെതിരെ നടി രഞ്ജിനി രംഗത്തെത്തിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്ന് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഹേമ കമ്മിറ്റിക്കുമുന്‍പില്‍ താന്‍ മൊഴി കൊടുത്തതാണെന്ന് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നടിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

സിനിമാരംഗത്തെ വനിത കൂട്ടായ്മയായ ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി 2017ലാണ് നിയോഗിക്കപ്പെട്ടത്.

More Stories from this section

family-dental
witywide