
ലഖ്‌നൗ: ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ (യുപിഎംആർസി) ജുമാ മസ്ജിദ് മെട്രോ സ്റ്റേഷൻ്റെ പേര് ‘മങ്കമേശ്വർ’ എന്നാക്കി മാറ്റി. സംസ്ഥാന സർക്കാരിൻ്റെ ഉത്തരവിനെ തുടർന്ന് പുതിയ ഹോർഡിംഗുകൾ സ്ഥാപിക്കുകയും പ്രവേശന കവാടത്തിൽ കാവി ചായം പൂശുകയും ചെയ്തു.
കഴിഞ്ഞ ജൂലൈയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുമാ മസ്ജിദ് മെട്രോ സ്റ്റേഷൻ്റെ പേര് പുരാതന ശിവക്ഷേത്രമായ മങ്കമേശ്വറിൻ്റെ പേരിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റമെന്ന് യുപിഎംആര്‍സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രതികരിച്ചു. പേര് മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
ആഗ്ര മെട്രോ നിര്‍മ്മാണത്തില്‍ ആദ്യഘട്ടത്തില്‍ ആകെ 13 സ്റ്റേഷനുകളുണ്ടെന്നും മുന്‍ഗണനാ പട്ടികയില്‍ ആറ് സ്റ്റേഷനുകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. താജ്മഹല്‍ ഈസ്റ്റ് ഗേറ്റ് ആദ്യത്തെ സ്റ്റേഷന്‍ ആണെങ്കില്‍, ജമാ മസ്ജിദ് ആറാമത്തെയും അവസാനത്തെയും സ്റ്റേഷനായിരുന്നു. ഇനി ഇത് മംഗമേശ്വര്‍ സ്റ്റേഷന്‍ എന്നറിയപ്പെടുമെന്നും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിശദീകരിച്ചു.