
ബീജിങ്: അമ്പരപ്പിച്ച് റോബോർട്ടുകളുടെ തട്ടിക്കൊണ്ടുപോകൽ. ചൈനയിലെ ഹാങ്‌ഷൗവിലാണ് സംഭവം. എഐ അധിഷ്ടിത കുഞ്ഞൻ റോബോട്ട്, ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയെന്ന് ഓഡിറ്റി സെൻട്രൽ റിപ്പോർട്ട് ചെയ്തു.
തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. സംഭവം നിർമിത ബുദ്ധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്കും ആശങ്കയ്ക്കും കാരണമായി. എർബായ് എന്ന് പേരിട്ടിരിക്കുന്ന ചെറിയ റോബോട്ടാണ് തട്ടിക്കൊണ്ടുപോയത്. റോബോട്ടുകളുടെ ജോലി പരിധി വിട്ട് ഷോറൂമിന് പുറത്ത് കടക്കാൻ എഐ റോബോട്ട് പ്രേരിപ്പിക്കുകയും എർബായിയുടെ ആജ്ഞകൾ അനുസരിച്ച് മറ്റ് റോബോട്ടുകൾ പുറത്തുകടക്കുകയും ചെയ്തു.
വീടില്ലെന്ന് റോബോട്ടുകൾ പറയുമ്പോൾ സ്വന്തം വീട്ടിലേക്കാണ് എർബായ് ക്ഷണിക്കുന്നത്. വീഡിയോ വ്യാജമല്ലെന്ന് റോബോട്ട് നിർമ്മാതാവ് സ്ഥിരീകരിച്ചു. സംഭവത്തിൻ്റെ ആധികാരികത ഷാങ്ഹായ് കമ്പനിയും ഹാങ്‌ഷൂ നിർമ്മാതാവും സ്ഥിരീകരിച്ചതോടെ സംഭവം ചർച്ചയായി. വലിയ റോബോട്ടുകളുടെ സംവിധാനങ്ങളിലെ സുരക്ഷാ അപാകത എർബായ് ചൂഷണം ചെയ്തതായി ഇവർ വെളിപ്പെടുത്തി.
കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് നിർമാതാക്കൾ പറഞ്ഞു. നിർമിത ബുദ്ധി സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചും അവക്ക് സ്വയം നിർണയ ശേഷി നൽകുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
AI robots kidnapped 12 large robots in china