‘മനുഷ്യരാശിയുടെ വംശനാശത്തിന് എഐ കാരണമാകാൻ സാധ്യത’; ഭയപ്പെടുത്തുന്ന പ്രവചനവുമായി എഐയുടെ ​’ഗോഡ്ഫാദർ’

ലണ്ടൻ: അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ എഐ മനുഷ്യരുടെ വംശനാശത്തിന് വഴിവെക്കാനുള്ള സാധ്യത 10 മുതൽ 20 ശതമാനമാണെന്ന് ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും എഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന പ്രഫസർ ജെഫ്രി ഹിന്റൺ. എ.​ഐ നൂതന കണ്ടെത്തലുകൾക്ക് ഈ വർഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വ്യക്തിയാണ് പ്രൊഫസർ ഹിന്റൺ. ബി.ബി.സി റേഡിയോ 4ന്റെ പ്രോഗ്രാമിലാണ് എഐയെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞത്.

അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യരേക്കാൾ മിടുക്കരായ എ.ഐകളെ തങ്ങൾക്ക് വികസിപ്പിക്കാനാവുമെന്നാണ് ടെക് കമ്പനികളുടെ അവകാശവാദം. സാങ്കേതിക വിദ്യയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിലും എത്രയോ വേഗത്തിലാണെന്നും ഹിന്റൺ പറഞ്ഞു. സാങ്കേതികവിദ്യക്ക് മുകളിൽ സർക്കാർ നിയന്ത്രണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൻകിട കമ്പനികൾ ലാഭത്തിനായി സാങ്കേതിക വിദ്യ എങ്ങനെ ഉപയോ​ഗിക്കുമെന്ന് പ്രവചിക്കാനാവില്ല. വലിയ കമ്പനികളെ നിർബന്ധിക്കുന്ന ഒരേയൊരു കാര്യം സർക്കാർ നിയന്ത്രണമാണെന്നും അദ്ദേഹം പറഞ്ഞു.

എ​.ഐ സംവിധാനങ്ങളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇനി മനുഷ്യർ കൊച്ചുകുട്ടികളെപ്പോലെയായിരിക്കുമെന്ന് ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ കൂടിയായ ഹിന്റൺ പറഞ്ഞു. മുതിർന്ന വ്യക്തിയും മൂന്ന് വയസ്സുകാരനും തമ്മിലെ അന്തരമായിരിക്കും ഭാവിയിൽ എഐയും മനുഷ്യനും തമ്മിലുണ്ടാകയെന്നും അദ്ദേഹം പറഞ്ഞു.

AI Technology may wipe out Human in World, predicts Geoffrey Hinton

More Stories from this section

family-dental
witywide