മൊബൈല്‍ ഓഫാക്കി, കൂട്ട അവധിയെടുത്ത് ജീവനക്കാര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ദാക്കി, പ്രതിഷേധം

കൊച്ചി: യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാര്‍ കൂട്ട അവധി എടുത്തതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് കനത്ത തിരിച്ചടി. കേരളത്തിലടക്കം രാജ്യത്തുടനീളമുള്ള സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, അറിയിപ്പില്ലാതെ യാത്ര മുടങ്ങിയതില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

ക്യാബിന്‍ ക്രൂവിലെ ഒരു വിഭാഗം അസുഖ അവധിയില്‍ പ്രവേശിക്കുകയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി മുതലാണ് എയര്‍ലൈനിലെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. എയര്‍ലൈനിലെ തൊഴില്‍ സംബന്ധമായ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 12 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം 70 ഓളം സര്‍വ്വീസുകളാണ് മുടങ്ങിയത്. അതേസമയം, യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്‌കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയില്‍ നിന്നുള്ള ഷാര്‍ജ മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കി.

More Stories from this section

family-dental
witywide