പ്രധാന പൈലറ്റില്ല! റിയാദിലേക്കുള്ള വിമാനം പറത്തിയത് ട്രെയിനി പൈലറ്റ്, പിന്നാലെ കടുത്ത നടപടി, എയർ ഇന്ത്യക്ക് 99 ലക്ഷം രൂപ പിഴ

ഡൽഹി: കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പൈലറ്റുമാരെ ജോലിക്ക് നിയോഗിച്ച എയ‍ർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ). പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ വിധിച്ചത്. ഇക്കഴിഞ്ഞ ജൂലൈ ഒൻപതിന് മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും സഹ പൈലറ്റും പറത്തിയത്.

റിയാദിൽ എത്തിയ ശേഷം പരിശീലകൻ പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകണമെന്നാണ് ചട്ടം. എന്നാൽ യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്ന് പരിശീലകനല്ലാത്ത ഒരു ക്യാപ്റ്റനെയാണ് വിമാനം പറത്താൻ കമ്പനി നിയോഗിച്ചത്.

യാത്രയ്ക്കിടെയാണ് ഇക്കാര്യം പൈലറ്റും ട്രെയിനിയും അറിഞ്ഞത്. പിഴവ് വരുത്തിയതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ഡിജിസിഎ എയ‍ർ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. പിന്നാലെയാണ് കമ്പനിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തിയത്.

Air India fine 99 lakh for trainee pilot operated flight

More Stories from this section

family-dental
witywide