ഇറാഖില്‍ ആക്രമണം നടത്തി അമേരിക്ക; ഇറാന്‍ അനുകൂല കമാന്‍ഡറെ വധിച്ചു

വാഷിംഗ്ടണ്‍: ഇറാഖില്‍ അമേരിക്ക ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ അനുകൂല സായുധ സംഘത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചു. മേഖലയില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ ഏര്‍പ്പെട്ടിരുന്ന കമാന്‍ഡറായ അബുബക്കര്‍ അല്‍-സാദിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ജനുവരി 28 ന് ജോര്‍ദാനില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാഖിലെയും സിറിയയിലെയും ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ അമേരിക്ക ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ട കമാന്‍ഡര്‍ അമേരിക്കന്‍ സേനയ്ക്ക് നേരെ ലക്ഷ്യമിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) പറഞ്ഞു.

അമേരിക്കന്‍ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ നേരിട്ട് ആസൂത്രണം ചെയ്യുന്നതിനും അതില്‍ പങ്കെടുക്കുന്നതിനും ഉത്തരവാദിയായ ഒരു കതാബ് ഹിസ്ബുള്ള കമാന്‍ഡറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈന്യം വിശദീകരിച്ചിട്ടുണ്ട്. ഇയാളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ സാധാരണക്കാര്‍ക്കോ മറ്റ് പൗരന്മാര്‍ക്കോ ജീവഹാനി ഉണ്ടായിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

‘നമ്മുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ അമേരിക്ക തുടരും. ഞങ്ങളുടെ സേനയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന എല്ലാവര്‍ക്കും മറുപടി കൊടുക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

More Stories from this section

family-dental
witywide