യുഎസിലെ 300 കമ്പനികളെ കബളിപ്പിക്കാൻ ഉത്തര കൊറിയക്ക് സഹായം ചെയ്തു; അമേരിക്കൻ വനിതക്കെതിരെ ആരോപണം

ഉത്തരകൊറിയൻ ഇൻഫർമേഷൻ ടെക്‌നോളജി ജീവനക്കാരെ യുഎസ് പൗരന്മാരായി അവതരിപ്പിക്കാൻ സഹായിക്കുന്നതിനുള്ള ഒരു പദ്ധതിയെ സഹായിച്ചവരിൽ അമേരിക്കയിലെ അരിസോണയിൽ നിന്നുള്ള ഒരു വനിതയും. ഇവർക്കും മറ്റുപലർക്കും എതിരെ കുറ്റം ചുമത്തിയതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ക്രിസ്റ്റീന ചാപ്‌മാൻ ഉത്തരകൊറിയൻ ഇൻഫർമേഷൻ ടെക്‌നോളജി ജീവനക്കാരായ ജിഹോ ഹാൻ, ചുൻജി ജിൻ തുടങ്ങി നിരവധി പേർക്കൊപ്പം യുഎസ് പൗരന്മാരുടെ ഐഡൻ്റിറ്റി നേടിയെടുക്കാനും തെറ്റായ രേഖകൾ സമർപ്പിച്ച് വ്യാജ ഐഡൻ്റിറ്റികൾ വഴി വിദൂര തൊഴിൽ നേടാനുമുള്ള തട്ടിപ്പിൻ്റെ ഭാഗമായി പ്രവർത്തിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

ഓപ്പറേഷൻ വിപുലവും ലാഭകരവുമായിരുന്നെന്ന് പ്രോസിക്യൂട്ടർമാർ വിവരിച്ചു. 60-ലധികം യു.എസ് സ്വദേശികളുടെ ഐഡൻ്റിറ്റി മുതലെടുത്ത് ക്രിസ്റ്റീന ചാപ്മാനും കൂട്ടാളികളും 7 മില്യണിനടുത്ത് ഡോളർ സമാഹരിച്ചുവെന്നാണ് ആരോപണം. ഇത് ഉത്തര കൊറിയൻ സർക്കാരിന് ധനസഹായം നൽകാനാണെന്നും പറയുന്നു. 300-ലധികം യുഎസ് കമ്പനികളിൽ നിന്നാണ് ഈ തുക തട്ടിയെടുത്തത്.

More Stories from this section

family-dental
witywide