പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുക്കാതിരുന്നത് വോട്ട് ബാങ്കിനെ പേടിച്ചാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുക്കാതിരുന്നത് അവരുടെ വോട്ട് ബാങ്കിനെ പേടിച്ചിട്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷാ പ്രശ്നങ്ങളില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോണ്‍ഗ്രസ് പാര്‍ട്ടിക്കും മമത ബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ ആക്രമണം നടത്തി.

യുപിഎ ഭരണകാലത്ത് ഭീകരത ഉണ്ടായപ്പോള്‍ കോണ്‍ഗ്രസും ടിഎംസിയും നിശബ്ദത പാലിച്ചത് അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണെന്നും ബംഗാളിലെ ദുര്‍ഗാപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ ആരോപിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ‘നുഴഞ്ഞുകയറ്റക്കാരുടെ’ വോട്ട് ബാങ്കിനെ വ്രണപ്പെടുത്തുമെന്ന ഭയമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് അമിത് ഷായുടെ പ്രധാന ആരോപണം. പ്രതിപക്ഷത്തിനെതിരെ തിരഞ്ഞ അമിത് ഷായുടെ പ്രസംഗത്തില്‍ പ്രതിപക്ഷം ജനങ്ങളുടെ സുരക്ഷയോ രാജ്യത്തിന്റെ സുരക്ഷയോ കാര്യമാക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ”ടി.എം.സി നുഴഞ്ഞുകയറ്റത്തിലൂടെ അവരുടെ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നു. മമത ദീദി, നിങ്ങള്‍ ലജ്ജിക്കണം, നിങ്ങള്‍ അതിര്‍ത്തി സംസ്ഥാനത്ത് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുകയും നുഴഞ്ഞുകയറ്റക്കാരെ നിങ്ങളാക്കുകയും ചെയ്യുന്നു”വെന്നും അമിത് ഷാ ആരോപിച്ചു.

More Stories from this section

family-dental
witywide