വിനോദിന്റെ മരണം റെയില്‍വേയ്ക്ക് നല്‍കിയ മുറിവ് ഉണങ്ങുംമുമ്പ് ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം; സംഭവം തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദിയില്‍ ടി.ടി.ഇക്ക് നേരെ ആക്രമണം. ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. ജനശതാബ്ദിയിലെ ടി.ടി.ഇ ജെയ്‌സണ്‍ തോമസിനാണ് പരിക്കേറ്റത്.

തിരുവനന്തപുരം സ്റ്റേഷനില്‍നിന്നു ട്രെയിന്‍ പുറപ്പെട്ട ഉടനെയായിരുന്നു സംഭവം. ട്രെയിനിന്റെ വാതില്‍ക്കല്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന ഭിക്ഷാടകനോടു ടി.ടി.ഇ ജെയ്‌സന്‍ തോമസ് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഭിക്ഷാടകന്‍ ജെയ്‌സണെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെടുകയും ചെയ്തു.

ജയ്സന്റെ മുഖത്ത് അക്രമി മാന്തുകയും മുറിപ്പെടുത്തുകയുമായിരുന്നു. മുഖത്ത് പരിക്കേറ്റ ജയ്‌സണ്‍ ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ടിക്കറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അന്യ സംസ്ഥാന തൊഴിലാളി ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്. തൃശൂരില്‍ വെച്ചായിരുന്നു സംഭവം. ട്രെയിനില്‍ നിന്നും അടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തുകൂടി മറ്റൊരു ട്രെയിന്‍ കയറുകയായിരുന്നു. വിനോദിന്റെ മരണം റെയില്‍വേയ്ക്ക് നല്‍കിയ മുറിവ് ഉണങ്ങുംമുമ്പാണ് മറ്റൊരു ടിടിഇ യും ആക്രമിക്കപ്പെട്ടത്.

More Stories from this section

family-dental
witywide