മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കം : ബസിലെ മെമ്മറി കാര്‍ഡ് കാണാനില്ല, മാറ്റിയെന്ന് സംശയം!

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായി രാത്രിയില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ബസില്‍ പരിശോധന നടത്തിയ പൊലീസിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല. ബസിലെ സി സി ടിവിയില്‍ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായി.

മെമ്മറി കാര്‍ഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കുന്നത്. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. ഇതിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡ് മാറ്റിയതായി സംശയിക്കുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സംഭവം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കേസിലെ നിര്‍ണായക തെളിവാകാന്‍ കഴിയുമായിരുന്ന സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെ.എസ്.ആര്‍.ടി.സിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. അപ്പോഴാണ് മെമ്മറി കാര്‍ഡ് കാണാനില്ലെന്ന വിവരം കണ്ടെത്തുന്നത്.

ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും മേയര്‍ വാദിച്ചതുപോലെ ഡ്രൈവര്‍ അസ്ലീല ആംഗ്യങ്ങള്‍ കാണിച്ചോ എന്നതടക്കം കണ്ടെത്താനാകുമായിരുന്ന തെളിവായിരുന്നു സിസിടിവിയിലെ ദൃശ്യങ്ങള്‍. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ബസ് തടഞ്ഞിട്ടില്ലെന്ന് മേയര്‍ ആര്യ പറയുന്നത് കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സീബ്രാലൈനിലാണ് കാര്‍ നിര്‍ത്തി മേയര്‍ ഗതാഗത തടസം സൃഷ്ടിച്ചത്. ഇതിനെതിരെ ഡ്രൈവര്‍ യദു പരാതി നല്‍കിയെങ്കിലും മേയര്‍ക്കെതിരെ ഇതുവരെ പരാതിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

More Stories from this section

family-dental
witywide