ആലുവയില്‍ 15 ഓളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; നായയ്ക്കായി തിരച്ചില്‍, പേവിഷ ബാധ സംശയം

കൊച്ചി: ആലുവയെ ഭീതിയിലാക്കി തെരുവുനായ ആക്രമണം. ഇന്നലെ വൈകിട്ട് മുതല്‍ ഇന്നുച്ച വരെയാണ് പതിനഞ്ചോളം പേര്‍ക്ക് കടിയേറ്റത്. ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവെച്ചാണ് 15 ഓളം പേരെ തെരുവുനായ കടിച്ചത്.

അതേസമയം, നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയവും ബലപ്പെടുന്നു. നാട്ടുകാര്‍ തെരുവു നായയ്ക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.

ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം പരിശോധനക്ക് പോകുന്ന ആള്‍ മുതല്‍ ഓട്ടോറിക്ഷ തൊഴിലാളികളെ വരെ നായ ഓടിച്ചിട്ട് കടിച്ചതായാണ് വിവരം. ആലുവ നഗരസഭ ജീവനക്കാരന്‍
കോടനാട് സ്വദേശി ബേബിക്കാണ് ഒടുവിലായി കടിയേറ്റത്. ഇയാളുടെ മുഖത്താണ് നായ കടിച്ചത്. ഇന്ന് കടിയേറ്റ മറ്റ് രണ്ടുപേരെ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ് പരിസരത്ത് തെരുവില്‍ ഒരു സ്ത്രീ ഭക്ഷണം കൊടുത്ത് വളര്‍ത്തുന്ന നായയാണ് കടിച്ചതെന്ന് അഭ്യൂഹമുണ്ട്.

More Stories from this section

family-dental
witywide