
ഒരു ടെക് സ്ഥാപനത്തിന്റെ സിഇഒയുടെ പേഴ്‌സണൽ അസിസ്റ്റൻ്റായ ടൈറീസ് ഹാസ്പിൽ, തൻ്റെ ബോസ് ഫാഹിം സാലിഹിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ്. ദ ന്യൂയോർക്ക് പോസ്റ്റ് പ്രകാരം സാലിഹിൽ നിന്ന് ലക്ഷക്കണക്കിന് ഡോളർ അപഹരിച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയത്.
സാലിഹ് മോഷണം കണ്ടെത്തിയെങ്കിലും ഹാസ്പിലിനെതിരെ കേസ് ഫയൽ ചെയ്തിരുന്നില്ല. പണം തിരികെ നൽകിയാൽ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നിരുന്നാലും, ഹാസ്പിൽ മോഷണം തുടർന്നതോടെയാണ് സാലിഹ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
ദ പോസ്റ്റ് റിപ്പോർട്ട് പ്രകാരം, ടേസർ ഉപയോഗിച്ചാണ് ഹാസ്പിൽ കൊലപാതകം ആസൂത്രണം ചെയ്തത്. തുടർന്ന് മൃതദേഹം ഛിന്നഭിന്നമാക്കിയതായി പ്രോസിക്യൂട്ടർമാർ വിശ്വസിക്കുന്നു. കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷം ഹാസ്പിൽ തന്റെ കാമുകിക്ക് സാലിഹിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിക്ക് സമ്മാനങ്ങൾ വാങ്ങിച്ചു നൽകിയതായി പ്രോസിക്യൂട്ടർമാർ വാദിക്കുന്നു.
വെസ്റ്റ് 23-ആം സ്ട്രീറ്റിലെ ഹോം ഡിപ്പോ സ്റ്റോറിലേക്ക് കൊണ്ടുപോകുന്നതിനും തിരിച്ചുപോകുന്നതിനും കൊലപാതകം നടന്ന സ്ഥലം വൃത്തിയാക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നതിനും ഹാസ്പിൽ സാലിഹിൻ്റെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. സാലിഹിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള വിശദമായ വിവരണം പ്രോസിക്യൂട്ടർമാർ ജൂറിക്ക് നൽകി. ഹാസ്പിൽ, മുഖംമൂടി ധരിച്ച്, ഒരു ടേസർ ഉപയോഗിച്ച് സാലിഹിനെ തളർത്തി, തുടർന്ന് കഴുത്ത് അറുത്തെടുക്കുകയും ഒരു ദിവസത്തിന് ശേഷം ശരീരം ഛിന്നഭിന്നമാക്കുകയും ചെയ്തു.