
ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്‌ദാര ഏരിയയിലെ ബഹുനില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ നാലുപേർ ശ്വാസംമുട്ടി മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഷഹ്ദാര പ്രദേശത്തെ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായതായി വൈകിട്ട് 5:22 ന് ഒരു കോൾ ലഭിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
“അഞ്ച് അഗ്നിശമനസേനാ ടെൻഡറുകൾ സജ്ജീകരിച്ച് വൈകിട്ട് 6.55ഓടെ തീ അണച്ചു. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലുള്ള ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന വൈപ്പറുകൾ പോലുള്ള റബ്ബർ മെറ്റീരിയലിനും റബ്ബർ കട്ടിംഗ് മെഷീനും തീപിടിച്ചാണ് അപകടമുണ്ടായത്”, ഡൽഹി ഫയർ സർവീസസ് പറഞ്ഞു. ഡിഎഫ്എസ്) മേധാവി അതുൽ ഗാർഗ് പറഞ്ഞു.
പോലീസും ഫയർഫോഴ്‌സും ചേർന്ന് കെട്ടിടത്തിൽ നിന്ന് ആറ് പേരെ രക്ഷപ്പെടുത്തി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിൽ തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ രക്ഷപ്പെടുത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിസിആർ വാനിലാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഒരു കുട്ടിയടക്കം മൂന്ന് പേരെ കൂടി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ അർധബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും നാലുപേരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
28ഉം 40ഉം വയസ്സുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമുള്ള പെൺകുട്ടിയും 17 വയസ്സുള്ള ആൺകുട്ടിയുമാണ് ശ്വാസംമുട്ടി മരിച്ചത്. 16 വയസ്സുള്ള പെൺകുട്ടിയും 70 വയസ്സുള്ള സ്ത്രീയും ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.