
വാഷിങ്ടൺ: ഇസ്ലാമോഫോബിയക്കെതിരെ നിർണായക നീക്കം നടത്തി അമേരിക്കൻ ഭരണകൂടം. ഇസ്ലാമോഫോബിയയും മുസ്‌ലിം-അറബ് വിരുദ്ധ വിദ്വേഷവും തടയാൻ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ചാണ് അമേരിക്ക രംഗത്തെത്തിയത്. പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റ് പദവി ഒഴിയാൻ അഞ്ച് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് നിർണായക പ്രഖ്യാപനം നടത്തിയത്.
മുസ്‌ലീങ്ങൾക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ 100 ഇന കർമപദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു കർമപദ്ധതി. ബൈഡൻ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ച ആന്റി-സെമിറ്റിക് പ്രതിരോധ പദ്ധതിക്കു സമാനമായാണു പുതിയ പദ്ധതി. മാസങ്ങളെടുത്ത് തയാറാക്കിയതാണു പുതിയ ഇസ്‌ലാമോഫോബിയ-അറബ് വിദ്വേഷ വിരുദ്ധ കർമപദ്ധതിയെന്നാണ് ‘അസോഷ്യേറ്റഡ് പ്രസ്’ റിപ്പോർട്ട് ചെയ്തത്.
മുസ്ലിം മതവിഭാഗം അമേരിക്കയിൽ ഈ സമൂഹങ്ങൾ വേട്ടയാടപ്പെടുന്നുണ്ടെന്ന് ബൈഡൻ ചൂണ്ടിക്കാട്ടുന്നു. വ്യക്തികളും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. തെരുവിലൂടെ നടക്കുന്ന കോളജ് വിദ്യാർഥികൾക്കുനേരെ വെടിവയ്പ്പുണ്ടായി. വിവിധ വിഷയങ്ങളാണ് കർമ പദ്ധതിക്ക് പിന്നിൽ.
Biden-Harris Administration Releases First-Ever U.S. National Strategy to Counter Islamophobia