ഗുരുഗ്രാമില്‍ വെടിയേറ്റ് മരിച്ച മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ഗുഡ്ഗാവ് ഹോട്ടലില്‍ വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹൂജയുടെ മൃതദേഹം ഹരിയാനയിലെ കനാലില്‍ കണ്ടെത്തി. മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിലേക്ക് വലിച്ചെറിഞ്ഞതാണെന്നും ഒഴുക്കില്‍പ്പെട്ട് അത് അയല്‍ സംസ്ഥാനത്തേക്ക് ഒഴുകി പോയതാണെന്നും പോലീസ് പറഞ്ഞു.

ഹരിയാനയിലെ തോനയില്‍ നിന്നാണ് ഗുരുഗ്രാം പോലീസ് സംഘം മൃതദേഹം കണ്ടെടുത്തത്. ഫോട്ടോകള്‍ കുടുംബത്തിന് അയച്ചതായും അവര്‍ മൃതദേഹം തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞ് ജനുവരി 3 ന് മൃതദേഹം പഞ്ചാബിലെ ഒരു കനാലിലേക്ക് തള്ളിയതായി പ്രതികളിലൊരാള്‍ ഇന്നലെ സമ്മതിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ബല്‍രാജ് ഗില്‍, ഗുരുഗ്രാമില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള പട്യാലയിലെ കനാലില്‍ മുന്‍ മോഡലിന്റെ മൃതദേഹം ഉപേക്ഷിച്ചതായി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ജനുവരി 2 നാണ് പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടത്.

ജനുവരി 2 ന് ഗുഡ്ഗാവ് ഹോട്ടലില്‍ ദിവ്യ പഹൂജ കൊല്ലപ്പെട്ടു. കൊലയാളികള്‍ അവരുടെ മൃതദേഹം ഹോട്ടലില്‍ നിന്ന് കാറിലേക്ക് എടുത്തിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

27 കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി. ഹോട്ടല്‍ ഉടമ അഭിജിത് സിംഗിന്റെ ചില അശ്ലീല ദൃശ്യങ്ങള്‍ ദിവ്യയുടെ ഫോണിലുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ പറഞ്ഞിട്ടും ദിവ്യ അനുസരിച്ചില്ല. അഭിജിത്തിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് അഭിജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് ദിവ്യയെ കൊലപ്പെടുത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് അഭിജിത് സിംഗ്, ഹേമരാജ്, ഓംപ്രകാശ് എന്നിവരെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.

27 കാരിയായ ദിവ്യ പഹൂജ മുന്‍ കാമുകനും ഗുരുഗ്രാമിലെ കുപ്രസിദ്ധ ഗുണ്ടയുമായ സന്ദീപ് ഗണ്ടോളിയുടെ 2016 ലെ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ദിവ്യ ജാമ്യത്തിലിറങ്ങിയത്.

More Stories from this section

family-dental
witywide