സ്തനാര്‍ബുദം 2040 ഓടെ പ്രതിവര്‍ഷം ഒരു ദശലക്ഷം മരണത്തിന് കാരണമാകും : പഠനം

ന്യൂഡല്‍ഹി: സ്തനാര്‍ബുദം ഇപ്പോള്‍ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും സാധാരണമായ അര്‍ബുദ രോഗമാണ്. സ്തനാര്‍ബുദം 2040 ഓടെ പ്രതിവര്‍ഷം ഒരു ദശലക്ഷം മരണത്തിന് കാരണമാകുമെന്ന് പുതിയ ലാന്‍സെറ്റ് കമ്മിഷന്‍ കണ്ടെത്തി. ആഗോളതലത്തില്‍, സ്തനാര്‍ബുദ കേസുകള്‍ 2020-ല്‍ 2.3 ദശലക്ഷത്തില്‍ നിന്ന് 2040-ഓടെ 3 ദശലക്ഷത്തിലധികം വര്‍ദ്ധിക്കുമെന്നും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നും കമ്മിഷന്‍ കണക്കാക്കുന്നു.

2020 അവസാനം വരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 7.8 ദശലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ബാധിച്ചതായും, അതേകാലയളവില്‍ തന്നെ 685,000 സ്ത്രീകള്‍ ഈ രോഗം ബാധിച്ച് മരിച്ചതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2040 ആകുമ്പോഴേക്കും രോഗം മൂലമുള്ള മരണം പ്രതിവര്‍ഷം ഒരു ദശലക്ഷമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലക്ഷണങ്ങള്‍ക്കൊണ്ടൊന്നും പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോകുന്ന സ്താനാര്‍ബുദവും, ചികിത്സയ്ക്കായി വലിയ സംഖ്യ ആവശ്യമായി വരുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സാരമായി ബാധിക്കും. സ്തനാര്‍ബുദത്തിലെ ഈ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശുപാര്‍ശകള്‍ നിരത്തി, കമ്മീഷന്‍ രോഗികളും ആരോഗ്യ വിദഗ്ധരും തമ്മിലുള്ള മികച്ച ആശയവിനിമയം ഒരു നിര്‍ണായക ഇടപെടലായി നിര്‍ദ്ദേശിച്ചു. അത് ജീവിതനിലവാരം, ശരീര പ്രതിച്ഛായ, തെറാപ്പിയോട് ചേര്‍ന്നുനില്‍ക്കല്‍ എന്നിവ മെച്ചപ്പെടുത്തുകയും അതിജീവനത്തെ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide