
വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക് നിരോധനം പ്രാബല്യത്തിലാകാൻ ഇനി വെറും ദിവസങ്ങൾ മാത്രം. ഇതിനിടയിൽ കോടതി കനിഞ്ഞാൽ മാത്രമാണ് അമേരിക്കയിൽ നിലനിൽക്കാനാകുക. നിരോധനത്തിന് മുമ്പ് സുപ്രീം കോടതി കേസ് പരിഗണിക്കും. ടിക് ടോക്കിൻ്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസാണ് നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചത്.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് ആപ്പിനെ നിരോധിക്കുന്ന നിയമനിർമ്മാണം യുഎസ് നടത്തിയത്. 2025 ജനുവരി 19ന് ബൈറ്റ് ഡാൻസ് ടിക്ടോക് കൈയൊഴുയുന്നില്ലെങ്കിൽ ആപ്പിൾ സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ആപ് അപ്രത്യക്ഷമാകും. യുഎസ് ബ്രൗസറുകളിൽ നിന്ന് ആപ്പ് ബ്ലോക്ക് ചെയ്യാൻ ഇൻ്റർനെറ്റ് സേവന ദാതാക്കൾ ആവശ്യപ്പെടും.
ചൈനീസ് സർക്കാരിന് അമേരിക്കൻ ഡാറ്റ തുറന്നുകാട്ടാനുള്ള ടിക് ടോക്കിൻ്റെ സാധ്യതയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെ തുടർന്നാണ് ഈ വർഷം ആദ്യം പ്രസിഡൻ്റ് ജോ ബൈഡൻ നിയമനിർമ്മാണത്തിൽ ഒപ്പുവെച്ചത്. അതേസമയം, ടിക് ടോക് നിരോധനത്തിൽ ട്രംപ് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആദ്യ ടേമിൽ ആപ്പ് നിരോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ, 2024 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ യുവ വോട്ടർമാരുമായി ബന്ധപ്പെടാൻ ടിക് ടോക് തന്നെ സഹായിച്ചെന്ന് ട്രംപ് സമ്മതിച്ചിരുന്നു.
Can US supreme court save Tik Tok in USA