ട്രൂഡോയെ ‘ഭ്രാന്തന്‍’ എന്ന് വിളിച്ചു; കാനഡ പ്രതിപക്ഷ നേതാവിനെ പുറത്താക്കി

ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ‘വാക്കോ’ (ഭ്രാന്തന്‍) എന്ന് വിളിച്ചതിന് കാനഡയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ നിന്ന് പുറത്താക്കി. പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്രെയാണ് പുറത്താക്കിയത്.

‘ഈ ഭ്രാന്തന്‍ പ്രധാനമന്ത്രിയുടെ ഈ ഭ്രാന്തന്‍ നയം എപ്പോഴാണ് അവസാനിപ്പിക്കുക?’ എന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട ലോവര്‍ ചേമ്പറില്‍ അദ്ദേഹം ട്രൂഡോയോട് ചോദിച്ചു. എന്നാല്‍ ലിബറല്‍ സ്പീക്കര്‍ ഗ്രെഗ് ഫെര്‍ഗസ്, ഈ അഭിപ്രായം പാര്‍ലമെന്ററി അല്ലാത്തതും അസ്വീകാര്യവുമാണെന്ന് പൊയ്ലിവ്രെയോട് പറഞ്ഞു, അത് പിന്‍വലിക്കാന്‍ നാല് തവണ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഓരോ അവസരത്തിലും അദ്ദേഹം അത് നിരസിച്ചു, പകരം താന്‍ തീവ്രവാദി അല്ലെങ്കില്‍ റാഡിക്കല്‍ എന്ന വാക്ക് ഉപയോഗിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് ‘ഇന്നത്തെ സിറ്റിംഗിന്റെ ശേഷിക്കുന്ന സമയത്തേക്ക് സഭയില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നുവെന്ന് സ്പീക്കറും വ്യക്തമാക്കി. തുടര്‍ന്ന് പൊയ്ലിവ്രയും അദ്ദേഹത്തിന്റെ മിക്ക നിയമസഭാംഗങ്ങളും പിന്നീട് പുറത്തുപോയി.

ഹൗസില്‍ നിന്നുള്ള പുറന്തള്ളലുകള്‍ താരതമ്യേന അപൂര്‍വമാണ്. ഔദ്യോഗിക പ്രതിപക്ഷ നേതാവിനെ പുറത്താക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ സ്പീക്കറുടെ ഓഫീസ് തയ്യാറായിട്ടില്ല.

2025 ഒക്ടോബര്‍ അവസാനത്തോടെ കാനഡയില്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കും. 2015 നവംബര്‍ മുതല്‍ അധികാരത്തിലിരിക്കുന്ന മധ്യ-ഇടതുപക്ഷ ലിബറലുകളെക്കാള്‍, പ്രതിപക്ഷത്തുള്ള കണ്‍സര്‍വേറ്റീവുകള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പൊതുജനാഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു.

More Stories from this section

family-dental
witywide