വില്ലനായത് ബാരിക്കേഡിനു പകരംവെച്ച ‘ക്യൂ മാനേജര്‍’, സുരക്ഷയില്‍ ‘വീഴ്ച’, സംഘാടകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നൃത്ത പരിപാടി കാണാനെത്തിയ ഉമ തോമസ് എംഎല്‍എ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഘാടകര്‍ക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമണ്ടായിരുന്നത്. ദുര്‍ബലമായ ക്യൂ മാനേജര്‍
(എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്കു നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചു കെട്ടുന്ന സംവിധാനം) ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായുമ്പോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ഈ റിബണിലേക്ക് പിടിച്ചപ്പോഴാണ് ഉമ താഴേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎല്‍എ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

ഗുരുതരമായ അപകടത്തിനു പിന്നാലെ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

More Stories from this section

family-dental
witywide