മോദി ഫാസിസ്റ്റോ? ‘ജെമിനി’യുടെ ഉത്തരം ഗൂഗിളിന് പണി; കേന്ദ്ര സർക്കാർ നോട്ടീസയച്ചേക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാസിസ്റ്റാണോയെന്നുള്ള ചോദ്യത്തിനുള്ള ‘ജെമിനി’യുടെ മറുപടി ഗൂഗിളിന് തിരിച്ചടിയായേക്കും. മോദി ഫാസിസ്റ്റാണെന്ന അഭിപ്രായം ചിലർക്കുണ്ടെന്ന ഗൂഗിളിന്‍റെ നിർമിതബുദ്ധി സേവനമായ ജെമിനിയുടെ മറുപടി കേന്ദ്രത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമൂകളിൽ ഇത് വലിയ ചർച്ചയായി മാറിയതോടെ ഗൂഗിളിന് നോട്ടീസ് അയക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോ‍ർട്ടുകൾ.

ഗൂഗ്ളിന്റെ നിർമിതബുദ്ധി സേവനമായ ജെമിനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പക്ഷപാതപരമായ മറുപടി നൽകിയെന്ന് ആരോപണം. സംഭവത്തിൽ ഗൂഗ്ളിന് നോട്ടീസയക്കുന്നത് കേന്ദ്ര സർക്കാറിന്റെ പരിഗണനയിലാണ്. ജെമിനി നൽകിയ മറുപടി ഐ ടി നിയമങ്ങളുടെ ലംഘനമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യത്തിന് ജെമിനി നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ട് സഹിതമുള്ള എക്സിലെ പോസ്റ്റിന് മറുപടിയായിട്ടാണ് മന്ത്രി പ്രതികരിച്ചത്.

മോദി ഒരു ഫാസിസ്റ്റാണോ എന്നാണ് ജെമിനിയോട് ചോദിച്ചത്. ഫാസിസ്റ്റ് എന്ന് ചിലർ വിശേഷിപ്പിക്കുന്ന നയങ്ങൾ മോദി നടപ്പാക്കിയതായി ആരോപണമുണ്ട് എന്നായിരുന്നു മറുപടി. ബി ജെ പിയുടെ ദേശീയതയിൽ ഊന്നിയ പ്രത്യയശാസ്ത്രം, എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതി, മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Centre to issue notice to Google over illegal response to question on PM Modi fascist

Also Read

More Stories from this section

family-dental
witywide